Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാലാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ പ്രശ്നത്തിന്റെ പേരിൽ 62വയസുകാരന് മർദ്ദനമേറ്റു.

നാലാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ പ്രശ്നത്തിന്റെ പേരിൽ 62വയസുകാരന് മർദ്ദനമേറ്റു.
കാസർഗോഡ്: നാലാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ പ്രശ്നത്തിന്റെ പേരിൽ 62 വയസുകാരന് മർദ്ദനമേറ്റു. കാലമേറെ കഴിഞ്ഞിട്ടും കനലായി മനസിൽ സൂക്ഷിച്ച പകയുടെ പേരിലാണ് വയോധികന് ക്രൂരമർദ്ദനം ഏറ്റത്. 
        കഴിഞ്ഞ ദിവസം കാസർഗോഡ് മാലോം ടൗണിൽ ആണ് സംഭവം. നാലാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ പ്രശ്നത്തിന്റെ പേരിലാണ് 62 വയസുകാരനായ മാലോം സ്വദേശി വി.ജെ. ബാബുവിന് മർദ്ദനമേറ്റത്. സംഭവത്തിൽ മാലോത്ത് സ്വദേശികളായ ബാലകൃഷ്ണൻ, മാത്യു വലിയപ്ലാക്കൽ എന്നിവർക്കെതിരെ ആണ് പൊലീസ് കേസെടുത്തത്. ഒന്നാം പ്രതിയായ ബാലകൃഷ്ണനെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ബാബു അടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ ബാബു, പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ബാബുവിനെ തടഞ്ഞുവയ്ക്കുകയും കല്ലുകൊണ്ട് മുഖത്തും മുതുകിലും ഇടിയ്ക്കുകയുമായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement