Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വളർത്തുനായ കുരച്ചതിനെ തുടർന്ന് സംഘർഷം; മർദ്ദനമേറ്റയാൾ മരിച്ചു.

വളർത്തുനായ കുരച്ചതിനെ തുടർന്ന് സംഘർഷം; മർദ്ദനമേറ്റയാൾ മരിച്ചു.


കൊച്ചി: വളർത്തുനായ കുരച്ചതിനെ തുടർന്ന് ഉണ്ടായ വാക്കുതർക്കത്തിലും സംഘർഷത്തിലും മർദ്ദനമേറ്റ കൊച്ചി മുല്ലശ്രി കനാൽ റോഡ് തോട്ടുങ്കൽ പറമ്പിൽ വിനോദ് (45) മരിച്ചു.
         മാർച്ച് 25ന് രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലിക്കെയാണ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറായ വിനോദ് മരണപ്പെട്ടത്. 
         സംഭവത്തിൽ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ വഴിയേ നടന്നു പോകവേ, നായ കുരച്ചപ്പോൾ കല്ലെടുത്ത് എറിഞ്ഞു. ഇത് ചോദ്യം ചെയ്ത വിനോദിനും മർദ്ദനമേൽക്കുകയായിരുന്നു. 
          സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബറൂത്ത് ശതാബ്ദി നഗര്‍ സ്വദേശി അശ്വിനി ഗോള്‍കര്‍ (27), ഗാസിയാബാദ് രാജേന്ദ്രനഗര്‍ സ്വദേശി കുശാല്‍ ഗുപ്ത (27), രാജസ്ഥാന്‍ ഗംഗാനഗര്‍ വിനോഭാബ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാന സോനിപത്ത് ഗോഹാന സ്വദേശി ദീപക് (26) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
         കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 11.30നാണ് വിനോദിൻ്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം രവിപുരം ശ്മശാനത്തിൽ നാളെ സംസ്കരിക്കും. ഭാര്യ: ബിന്ദു. മക്കൾ: ദേവേഷു (ഡിഗ്രി വിദ്യാർത്ഥി), ദിയ (നഴ്സിംഗ് വിദ്യാർത്ഥിനി, അമൃത)

Post a Comment

0 Comments

Ad Code

Responsive Advertisement