Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുതിരാൻ തുരങ്കം ബലപ്പെടുത്തൽ രണ്ട് മാസത്തിനുള്ളിൽ; ജൂൺ മുതൽ ടോൾ നിരക്ക് ഉയരും.

കുതിരാൻ തുരങ്കം ബലപ്പെടുത്തൽ രണ്ട് മാസത്തിനുള്ളിൽ; ജൂൺ മുതൽ ടോൾ നിരക്ക് ഉയരും.
തൃശൂർ: കുതിരാൻ ഇരട്ടത്തുരങ്കങ്ങളിൽ, പാലക്കാട്ടു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ ബലപ്പെടുത്തൽ ജോലികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. ജൂണിൽ തുരങ്കം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നു ദേശീയപാത അതോറിറ്റി അറിയിച്ചു. തുരങ്കത്തിന്റെ മുകൾഭാഗത്ത് ഇരുമ്പ് ആർച്ചുകൾ സ്ഥാപിച്ചു വെൽഡ് ചെയ്തു കോൺക്രീറ്റിങ് നടത്തുന്ന ജോലികളാണു തുടരുന്നത്. ജനുവരിയിൽ ആരംഭിച്ച പണികളിൽ പകുതി പൂർത്തിയായതായി നിർമ്മാണക്കമ്പനി അധികൃതർ പറഞ്ഞു. തുരങ്കത്തിൻ്റെ 962 മീറ്റർ ദൂരത്തിൽ പകുതി ഭാഗത്തെ നിർമ്മാണം മുമ്പു പൂർത്തിയാക്കിയിട്ടു ണ്ട്. ബാക്കി 400 മീറ്ററിലെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ഒരു ദിവസം പരമാവധി 9 മീറ്റർ  പണികളാണു പൂർത്തിയാക്കുന്നത്.  തൃശൂരിൽ നിന്നു പാലക്കാട്ടേക്കു പോകുന്ന ഭാഗത്തെ തുരങ്കം വഴി മാത്രമാണു നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത്. ഇതു ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. കഴിഞ്ഞ കാലവർഷത്തിൽ തുരങ്കമുഖത്തു വഴുക്കുംപാറ പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന്, ഒരു വശത്തേക്കുള്ള പാത ജൂലൈ മുതൽ ഏഴ് മാസം അടച്ചിട്ടിരുന്നു.
         ഇതിനിടെ, വർദ്ധിപ്പിച്ച ടോൾ നിരക്ക് പിരിച്ചു തുടങ്ങാനും നീക്കമുണ്ട്. ഏപ്രിൽ ഒന്നു മുതൽ നിരക്കു വർദ്ധന നിലവിൽ വന്നെങ്കിലും ഇതു നടപ്പിലാക്കേണ്ടെന്നു ദേശീയപാത അതോറിറ്റി അറിയിപ്പു നൽകിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ നിരക്കുവർദ്ധന നിലവിൽ വരുമെന്നാണു നിർമ്മാണക്കമ്പനി പറയുന്നത്. ജൂൺ ഒന്നു മുതൽ സ്കൂ‌ൾ വാഹനങ്ങൾക്കും ടോൾ നൽകണം. സ്‌കൂൾ വാഹനങ്ങൾക്കുള്ള സൗജന്യം പിൻവലിക്കുന്നതായി ചൂണ്ടിക്കാട്ടി മാർച്ച് ആദ്യവാരം സ്കൂ‌ളുകൾക്കു കമ്പനി കത്തു നൽകിയിരുന്നു. എന്നാൽ, പ്രതിഷേധം ശക്തമായതോടെ അടുത്ത അദ്ധ്യയന വർഷം മുതൽ ടോൾ നൽകിയാൽ മതിയെന്നാണു കമ്പനി അറിയിച്ചിട്ടുള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement