മലങ്കര മാർത്തോമ്മാ സുറിയാനി സഭ അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു.
സമൂഹത്തിൽ വേദനിക്കുന്നവരും തളളപ്പട്ടവരോടുമുളള കരുതലിലൂടെയാണ് ദൈവ സ്നേഹം പ്രതിഫലിപ്പിക്കേണ്ടതെന്ന് സഫ്രഗൻ മെത്രാപ്പൊലീത്താ പറഞ്ഞു. യേശുവിൻ്റെ മനസ്സ് ഉൾക്കൊളളുന്നവർക്കേ ഇങ്ങനെ പ്രവർത്തിക്കാനാവൂ. മെത്രാപ്പൊലീത്തയുടെ മാതൃക സമൂഹത്തിനാകെ പ്രചോദനം നൽകുന്നതാണെന്നും അദേഹം പറഞ്ഞു.
തിരുവല്ല എസ്.സി. പളളിയിൽ നടന്ന ചടങ്ങിൽ സീനിയർ വികാരി ജനറാളും അഭയം കോർഡിനേറ്ററുമായ റവ. ജോർജ്ജ് മാത്യു, വികാരി ജനറാൾ റവ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, അഭയ പദ്ധതി ഭവനനിർമ്മാണ കോർഡിനേറ്റർ റവ. വി.എസ്. സ്കറിയാ, എസ്.സി. ഇടവക വികാരി റവ. മാത്യു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ പട്ടത്വ സുവർണ്ണ ജൂബിലി ആഘോഷങ്ങളില്ലാതെ സമൂഹത്തിൽ വേദനിക്കുന്നവർക്ക് കരുതലാകുന്ന പദ്ധതിയായി രൂപപ്പെടണമെന്ന ആഗ്രഹം അഭയം ഭവന പദ്ധതിയായി രൂപപ്പെടുകയായിരുന്നു. പദ്ധതിയിൽ ഇതുവരെ 59 വീടുകളുടെ നിർമ്മാണം പൂർത്തിയായി താക്കോൽ കൈമാറി. 30 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
0 Comments