സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ല, ഗൃഹനാഥൻ വിഷം കഴിച്ച് ജീവനൊടുക്കി.
തിരു.: നെയ്യാറ്റിൻ കരയില്‍ വിഷം കഴിച്ച് ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55)ആണ് മരിച്ചത് .
നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ തോമസ് സാഗരം അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. മകളുടെ വിവാഹ ആവശ്യത്തിനായിട്ടായിരുന്നു പണം നിക്ഷേപിച്ചത്. എന്നാൽ, ഈ പണം തിരിച്ച് ചോദിച്ചിട്ട് ബാങ്കുദ്യോഗസ്ഥർ നല്‍കിയില്ലെന്നും ഇതേതുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു തോമസ് സാഗരമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.
അതേസമയം, പണത്തിനായി സമീപിച്ചിരുന്നുവെന്നു സമ്മതിച്ച് ബാങ്ക്. പക്ഷെ, ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലത്രേ. മകളുടെ വിവാഹം, വീടുപുതുക്കൽ തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എത്തിയത്. എന്നാൽ, ഗുരുതരാവസ്ഥ ബോധ്യപ്പെട്ടില്ലെന്നും ബാങ്ക് സെക്രട്ടറി ജയകുമാരി വ്യക്തമാക്കി.
ആദ്യമെത്തിയത് വീടുപണിക്ക് പണമെടുക്കണമെന്ന ആവശ്യവുമായാണ്. പിന്നീടു പറഞ്ഞു മോളുടെ കല്യാണമാണെന്ന്. കല്യാണം ഉറപ്പിച്ചിട്ടൊന്നുമില്ലായിരുന്നു. ഇതത്ര അത്യാവശ്യമാണെന്നു കരുതിയില്ല. സഹകരണ ബാങ്കിൽ നിക്ഷേപിച്ചാൽ പണം തിരികെ കിട്ടില്ലെന്ന ഭീതിയുടെ പുറത്താണ് അദ്ദേഹം നിക്ഷേപം തിരികെയെടുക്കാൻ എത്തിയതെന്നാണ് കരുതിയത്. കണ്ടലയിൽ പ്രശ്നം വന്നപ്പോൾ നിക്ഷേപകരുടെ വലിയ ഒഴുക്കുണ്ടായിരുന്നു. ഞങ്ങൾ കുറേയൊക്കെ കൊടുത്തു തീർത്തു. ഇനി കൊടുക്കണമെങ്കിൽ ലോൺ പിരിച്ചെടുത്താൽ മാത്രമേ സാധിക്കൂ. അതുകാരണമാണ് പണം നൽകാൻ താമസം വന്നതെന്നും അവർ വ്യക്തമാക്കി. വളരെ ശാന്തമായാണ് അദ്ദേഹം സംസാരക്കാറ്. പണം അത്യാവശ്യമാണ് അതു തരണമെന്നുമാണു പറഞ്ഞത്. അദ്ദേഹം ഇക്കാര്യത്തിന് ആത്മഹത്യ ചെയ്തെന്നുള്ളതു ഞങ്ങൾക്കു തന്നെ അതിശയമാണ്. കാരണം അദ്ദേഹം ഒരിക്കലും അങ്ങനെ സംസാരിച്ചിട്ടേയില്ലെന്നും ബാങ്ക് ജീവനക്കാർ വ്യക്തമാക്കി.
0 Comments