Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുകേഷിന് എതിരെ ബലാത്സംഗക്കേസ്; രാജിയ്ക്ക് സമ്മർദ്ദമേറുന്നു.

മുകേഷിന് എതിരെ ബലാത്സംഗക്കേസ്; രാജിയ്ക്ക് സമ്മർദ്ദമേറുന്നു.



കൊച്ചി: നടനും എംഎൽഎയുമായ മുകേഷിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ഇതോടെ അറസ്റ്റ് ഉണ്ടായാൽ മുകേഷിന് രാജി വയ്ക്കേണ്ടി വരും.
         ആരോപണം ഉയർന്നതിനെ തുടർന്ന് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്നു മാറിനിൽക്കേണ്ടി വരുമെന്ന സൂചന മുകേഷിനു പാർട്ടി നേതൃത്വം നൽകിയതിനു പിന്നാലെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മുകേഷിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ രംഗത്തിറങ്ങേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ആരോപണം ഉയർന്ന ആദ്യഘട്ടത്തിൽ രാജി ആവശ്യം പ്രസക്‌തമല്ലെന്നായിരുന്നു സിപിഎം നിലപാട്. സിനിമാ മേഖലയെ പിടിച്ചുലയ്ക്കുന്ന രീതിയിൽ ആരോപണങ്ങൾ ശക്തമായതോടെ പാർട്ടി നിലപാട് മാറ്റി.
       അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) (ബലാത്സംഗം), ഐപിസി 354 (സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം), ഐപിസി 452 (അതിക്രമിച്ചു കടക്കൽ), ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ ഉപയോഗിക്കുക) തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.
      അതേസമയം, മുകേഷിൻ്റെ രാജിയ്ക്ക് സമ്മർദ്ദമേറുകയാണ്. എൽഡിഎഫിൽ നിന്ന് സിപിഐ നേതാവ് ആനി രാജ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫും എൻഡിഎയും രാജി ആവശ്യവുമായി പ്രക്ഷോഭങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ്റെ നിലപാട് മുകേഷ് ഇപ്പോൾ രാജി വയ്ക്കേക്കേണ്ടതില്ല എന്നാണ്. മുമ്പ് ആരോപണ വിധേയരായ കോൺഗ്രസ് എംഎൽഎമാർ രാജി വച്ചിട്ടില്ലെന്ന വാദമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement