ഈ വര്‍ഷം ആകെ 37,512 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഓണച്ചെലവുകള്‍ക്കായി 5000 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നതെങ്കിലും അക്കൗണ്ടന്‍റ് ജനറലിനു സമര്‍പ്പിച്ച പബ്ലിക് അക്കൗണ്ടിലെ കണക്കുള്‍ പരിശോധിച്ച ശേഷം 4200 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം കേരളത്തിന് അനുമതി നല്‍കുകയായിരുന്നു. പബ്ലിക് അക്കൗണ്ടിലെ നിക്ഷേപത്തിന്‍റെ അന്തിമ കണക്കു കൂടി പരിശോധിച്ച ശേഷമാണ് കേരളത്തിന്‍റെ വായ്പ പരിധി നിശ്ചയിച്ചത്.
ക്ഷേമ പെൻഷൻ വിതരണം ഭാഗികമായി ആരംഭിച്ചിട്ടുണ്ട്. ഈ മാസം 25 വരെയാണു വിതരണം. ഓണം കഴിയുമ്പോൾ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുമെന്നാണു സർക്കാർ വിലയിരുത്തൽ. ഖജനാവ് കടുത്ത സമ്മർദ്ദത്തിലാകുന്ന സാഹചര്യമുണ്ടായാൽ, ട്രഷറി നിയന്ത്രണം കടുപ്പിക്കാനും സാധ്യതയുണ്ട്.
0 Comments