കേന്ദ്ര ബജറ്റ് : ആദായനികുതി ഇളവ് പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി. ഗുരുതര രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കി.
ന്യൂഡൽഹി: മൂന്നാം നരന്ദ്ര മോദി സർക്കാരിൻ്റെ രണ്ടാം ബഡ്ജറ്റിൽ ആദായ നികുതി ഇളവ് പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി. 12 ലക്ഷം വരെ വരുമാനമുള്ളവർ ആദായനികുതി നൽകേണ്ടതില്ല.
ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. ഇതു പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ പുരോഗതി ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. എഐ വികസനത്തിന് ബജറ്റിൽ 500 കോടി ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി.എഐ വിദ്യാഭ്യാസത്തിന് 3 സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കും. ക്യാൻസറിനടക്കം ഗുരുതരരോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കി. സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും. ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും.
മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതാണ് കാരണം. ഇതോടെ ലിഥിയം അയൺ ബാറ്ററികളുടെയും വില കുറയും. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി ഉയർത്തി.
ആദായനികുതി ദായകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. പുതിയ ആദായ നികുതി ബില്‍ വരുകയാണ്. ഇത് അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 50 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കും. സംസ്ഥാനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കും. ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷടിക്കും. സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മഖാന എന്ന താമരവിത്തിനായി പ്രത്യേക ബോര്‍ഡ് രൂപികരിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കും. ഈ വർഷം തന്നെ 200 ആശുപത്രികളിൽ സ്ഥാപിക്കും. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രത്യേക പോഷകാഹാര പദ്ധതി നടപ്പിലാക്കും. എല്ലാ പ്രാദേശിക ഭാഷകളിലും പാഠ പുസ്തകങ്ങൾ ഇറക്കും. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചു. എംഎസ്എംഇകള്‍ക്ക് ധനസഹായം ഉറപ്പാക്കും.
അതേസമയം, ഇത്തവണയും ബിഹാറിന് വാരിക്കോരി സഹായമുണ്ട്. ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്നാണ് ഒരു പ്രഖ്യാപനം. ബിഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥാപിക്കും. ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും. ബിഹാറിന് മഖാന ബോർഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്നിവ നൽകും.
സ്റ്റാര്‍ട്ടപ്പില്‍ 27 മേഖലകള്‍ കൂടി ഉള്‍പ്പെടുത്തും. കാര്‍ഷിക മേഖലയ്ക്ക് പിഎം ധന്‍ധ്യാന്‍ കൃഷിയോജന പദ്ധതി നടപ്പാക്കും. 2028ഓടെ എല്ലാവര്‍ക്കും കുടിവെള്ളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കും. 2028ല്‍ ജല്‍ജീവന്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപനമുണ്ട്.
0 Comments