ഭൂനികുതി, ഇലക്ട്രിക്ക്, 15 വർഷം കഴിഞ്ഞ ബൈക്കുകൾ, മുച്ചക്ര വാഹനങ്ങളുടെ നികുതി, കോടതി ഫീസ് കുത്തനെ കൂട്ടി.
തിരു.: സംസ്ഥാന ബജറ്റിൽ ഭൂനികുതി കുത്തനെ കൂട്ടി. 50 ശതമാനം വരെയാണ് വർദ്ധന. ഇതിലൂടെ ലക്ഷ്യമിടുന്നത് 100 കോടി അധികവരുമാനമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടിയതിലൂടെ പ്രതീക്ഷിക്കുന്നത് 10 കോടി അധികവരുമാനമാണ്. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്‌കരിച്ചതിലൂടെ പ്രതീക്ഷിക്കുന്നത് 15 കോടി രൂപയാണ്. സ്‌റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു. 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ദ്ധിപ്പിച്ചു. കോടതി ഫീസ് വര്‍ദ്ധിപ്പിച്ചതിലൂടെ 150 കോടി രൂപയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. മോട്ടോര്‍ വാഹന നിരക്ക് വര്‍ദ്ധിപ്പിച്ചു. മോട്ടോര്‍ വാഹന ഫീസുകള്‍ ഏകീകരിച്ചതിലൂടെ 15 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നു.
ഡിജിറ്റല്‍ വിപ്ലവത്തില്‍ കേരളത്തെ ആഗോളനേതൃനിരയിലേക്ക് നയിക്കുക എന്നതാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്ന വിധം വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 517.64 കോടി വകയിരുത്തി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 10.5 കോടി രൂപ അധികമാണ്. ഐടി മിഷന് 134.03 കോടി രൂപയും അനുവദിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 16.85 കോടി രൂപ അധികമാണിത്. പുതിയ ഐടി നയത്തിന് രൂപംനല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. പുതിയ നയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ നടപ്പിലാക്കാനും മറ്റ് ഐടി അധിഷ്ഠിത വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്‍വര്‍ഷത്തേക്കാളും 20 കോടി രൂപ അധികമായി വകയിരുത്തി. ട്രിപ്പിള്‍ ഐടിഎംകെയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 16.95 കോടി രൂപയും അനുവദിച്ചു. എഐയ്ക്ക് പ്രോത്സാഹനം നല്‍കുന്നതു കൂടിയാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. എഐയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പ് മിഷന് ഏഴ് കോടിയാണ് അനുവദിച്ചത്. ഇതിനായി തിരുവനന്തപുരത്ത് പ്രത്യേക കേന്ദ്രം തുടങ്ങും. ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും. 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ 15 കോടിയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തിന് 212 കോടി രൂപയും അനുവദിച്ചു.
0 Comments