Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളതീരത്ത് ചരക്ക് കപ്പലിൽ വൻ തീപിടുത്തം. കപ്പലിൽ 40ഓളം ജീവനക്കാർ.

കേരളതീരത്ത് ചരക്ക് കപ്പലിൽ വൻ തീപിടുത്തം. കപ്പലിൽ 40ഓളം ജീവനക്കാർ.
കണ്ണൂർ: അഴീക്കൽ തീരത്തിന് സമീപം
ചരക്ക് കപ്പലിന് തീപിടിച്ചു.
തീപിടിത്തത്തെ തുടർന്ന് കപ്പലിലെ 50
കണ്ടെയ്നറുകൾ കടലിൽ വീണു.
650ഓളം കണ്ടെയ്നറുകളാണ്
കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന്
മുംബൈയിലേക്ക് പോവുകയായിരുന്ന
ചരക്ക് കപ്പലിലാണ് അപകടമുണ്ടായത്.
        കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖലയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കപ്പലിൽ 40 ജീവനക്കാർ ഉണ്ടെന്നാണ് വിവരം. ബേപ്പൂർ അഴീക്കൽ തുറമുഖങ്ങൾക്ക് പടിഞ്ഞാറ് ഭഗത്തായാണ് കപ്പൽ അപകടത്തിൽപെട്ടത്.
       കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചിരിക്കുന്നത്. കോഴിക്കോട് തീരത്ത് നിന്നും 144 കിമി വടക്ക് പടിഞ്ഞാറ് ഉൾക്കടലിലാണ് അപകടം. ബേപ്പൂരിൽനിന്ന് 78 നോട്ടിക്കൽ മൈൽ അകലെയാണിത്. സിംഗപ്പൂരിൽ റജിസ്റ്റർ ചെയ്തതാണ് കപ്പൽ. 22 കണ്ടെയ്നർ കടലിൽ വീണതായും പല പൊട്ടിത്തെറികളും തീപിടുത്തവും ഉണ്ടായതായും റിപ്പോർട്ടുണ്ട്.
        സിംഗപ്പൂരിൽ നിന്നുള്ള കപ്പലിൽ 40 ജീവനക്കാർ ഉണ്ടായിരുന്നതാണ് പ്രാഥമിക വിവരം. ഇതിൽ 18 പേർ കടലിൽ ചാടി. ചില ജീവനക്കാർക്ക് പൊള്ളലേറ്റു. 22 പേർ കപ്പലിൽ തന്നെ തുടരുന്നുണ്ടെന്നാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. ഡോണിയർ വിമാനവും നീരീക്ഷണം നടത്തുന്നുണ്ട്. കോസ്റ്റ് ഗാർഡ്, നേവി എന്നിവർ കപ്പലിലേക്ക് തിരിച്ചിട്ടുണ്ട്.
       കപ്പലില്ല തൊഴിലാളികളെ കേരളത്തിൽ എത്തിച്ചാൽ ചികിത്സ നൽകുവാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement