Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടിൽനിന്ന് സ്വണ്ണാഭരണങ്ങളും പണവും മോഷണം പോയ കേസിൽ ജോലിക്കാരിയായ അമ്മയും മകനും അറസ്റ്റിൽ.

വീട്ടിൽനിന്ന് സ്വണ്ണാഭരണങ്ങളും പണവും മോഷണം പോയ കേസിൽ ജോലിക്കാരിയായ അമ്മയും മകനും അറസ്റ്റിൽ.

തിരു.: വർക്കലയിൽ വീട്ടിൽ നിന്ന് സ്വണ്ണാഭരണങ്ങളും പണവും മോഷണം പോയ കേസിൽ ജോലിക്കാരിയായ അമ്മയും മകനും അറസ്റ്റിലായി. വർക്കല സ്വദേശി സുബൈദാ ബീവിയുടെ വീട്ടിൽ ഒരാഴ്ച മുമ്പ് നടന്ന മോഷണക്കേസിലെ പ്രതികളാണ് പിടിയിലായത്. കൊല്ലം സ്വദേശി നുഫൈസ ബീവി, മകന്‍ അന്‍വര്‍ എന്നിവരെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. 
           അര ലക്ഷം രൂപയും 11 പവന്‍ സ്വര്‍ണ്ണവുമാണ് മോഷണം പോയത്. 85 വയസ്സുള്ള സുബൈദ ബീവിയും ജോലിക്കാരി നുഫൈസാ ബീവിയും മാത്രമാണ് വീട്ടിൽ താമസമുണ്ടായിരുന്നത്. നുഫൈസ മകൻ അൻവറിൻ്റെ സഹായത്തോടെ മോഷണം നടത്തുകയായിരുന്നു. ഏപ്രില്‍ 24ന് രാത്രിയായിരുന്നു ഈ വീട്ടില്‍ മോഷണം നടന്നത്. ജനൽക്കമ്പി അറുത്തു മാറ്റിയ നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും അരലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. തുടർന്ന് മോഷണ വിവരം സുബൈദ ബീവി, വീട്ടുജോലിക്കാരിയുടെ സഹായത്തോടെ പൊലിസിനെ അറിയിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം പൊലീസ് വീട്ടുജോലിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ, നുഫൈസാ ബീവിയുടെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തുവരുന്നത്. നുഫൈസ മകൻ അൻവറിൻ്റെ സഹായത്തോടെ മോഷണം നടത്തുകയായിരുന്നു. കവർച്ചക്കു ശേഷം രാത്രി തന്നെ അൻവർ ചെന്നൈയിലേക്ക് കടന്നു. ഒളിപ്പിച്ചു വെച്ച തൊണ്ടി സാധനങ്ങൾ പൊലീസ് കണ്ടെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement