Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മരണാനന്തര അവയവദാനം: തമിഴ്നാട് മാതൃകയില്‍ ആദരവ് നല്‍കാനൊരുങ്ങി സംസ്ഥാന സർക്കാർ.

മരണാനന്തര അവയവദാനം: തമിഴ്നാട് മാതൃകയില്‍ ആദരവ് നല്‍കാനൊരുങ്ങി സംസ്ഥാന സർക്കാർ.


തിരു.: മരണാനന്തര അവയവദാനം നടത്തുന്നവർക്കും കുടുംബങ്ങൾക്കും തമിഴ്‌നാട് മാതൃകയിൽ ആദരവ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. മരണാനന്തര അവയവദാനം നടത്തുന്നവരുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താനാണ് ആലോചന. കളക്ട‌റോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും. സർക്കാരിന്റെ പ്രശംസാപത്രം കുടുംബത്തിന് കൈമാറും. ഈ മാറ്റങ്ങൾ വരുന്നതോടെ കേരളത്തിൽ മരണാനന്തര അവയവദാനം വർദ്ധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം തീരുമാനമുണ്ടാകും.

        അവയവദാനം നടത്തുന്നവരുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താൻ തമിഴ്‌നാട് തീരുമാനിച്ചതിനു ശേഷം ദാനത്തിന് സന്നദ്ധരാകുന്ന കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചു. അവയവദാനം ചെയ്യുന്നവർക്ക് ഔദ്യോഗിക ബഹുമതി നൽകുമെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് തമിഴ്നാട് മുഖ്യമന്ത്രി സ്‌റ്റാലിൻ പ്രഖ്യാപിച്ചത്. 2023ൽ 178 അവയവങ്ങളാണ് തമിഴ്നാട്ടിൽ ദാനം ചെയ്തത്. 2024ൽ നാലു മാസത്തിനിടെ 102 അവയവങ്ങൾ ദാനം ചെയ്തു.

          മരണാനന്തര അവയവദാനത്തിനായി 2012ൽ കേരളത്തിൽ മൃതസഞ്ജീവനി പദ്ധതി ആരംഭിച്ചതിനു ശേഷം നിരവധി കുടുംബങ്ങൾ മസ്‌തിഷ്‌ക മരണം സംഭവിച്ച ബന്ധുക്കളുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. എന്നാല്‍, അവയവ കച്ചവടം നടക്കുന്നതായുള്ള വാർത്തകൾ പ്രചരിച്ചതോടെ അവയവദാനം കുറഞ്ഞു. പദ്ധതി ആരംഭിച്ച 2012ൽ 22 അവയവങ്ങളാണ് മൃതസഞ്ജീവനി പദ്ധതി വഴി രോഗികൾക്ക് നൽകിയത്. 2015ൽ 218 അവയവങ്ങൾ ദാനം ചെയ്തു. 132 കിഡ്‌നികളും 14 ഹൃദയങ്ങളും 2015ൽ രോഗികൾക്ക് നൽകാനായി. പിന്നീട് അവയവദാനത്തിൽ കുറവുണ്ടായി. 2016ൽ ദാനം ചെയ്‌ത അവയവങ്ങളുടെ എണ്ണം 199 ആയി. 2017ൽ 60 എണ്ണമായി കുറഞ്ഞു. 2018ൽ 29 ആയി. കഴിഞ്ഞവർഷം 19 അവയവങ്ങളാണ് ദാനം ചെയ്ത‌ത്‌. ഈ വർഷം മേയ് വരെ ഏഴ് അവയവങ്ങൾ മാത്രമാണ് ദാനം ചെയ്തത്. അതേസമയം, കിഡ്‌നിക്കായി മാത്രം കേരളത്തിൽ രജിസ്‌റ്റർ ചെയ്തു കാത്തിരിക്കുന്നത് 1964 പേരാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement