ലോക്സഭയിൽ വനിതാ പ്രതിനിധികൾ ഇല്ലാത്ത കേരളം.
തിരു.: ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിനെട്ട് യുഡിഎഫ് സ്ഥാനാർത്ഥികളും ഓരോ എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളും വിജയിച്ച് ലോക്സഭയിൽ എത്തുമ്പോൾ, വനിതാ ശാക്തീകരണം വാദിക്കുന്ന പാർട്ടികൾക്കൊന്നും ഒരു വനിതാ പ്രതിനിധിയെ വിജയിപ്പിക്കാനായില്ല.
യുഡിഎഫിൽ നിന്നും സിറ്റിംഗ് എംപി രമ്യ ഹരിദാസ് (ആലത്തൂർ) മാത്രമാണ് മത്സരിച്ചതെങ്കിൽ എൽഡിഎഫിൽ നിന്നും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറും (വടകര) ദേശീയ നേതാവ് ആനി രാജയും (വയനാട്) കെ.ജെ. ഷൈൻ ടീച്ചറും (എറണാകുളം) വനിതാ സാന്നിധ്യമായിരുന്നു. എൻഡിഎയിൽ നിന്നാണ് കൂടുതൽ വനിതകളെ രംഗത്തിറക്കിയത്. ശോഭാ സുരേന്ദ്രൻ ആലപ്പുഴയിലും എം.എൽ. അശ്വിനി കാസർകോട്ടും നിവേദിതാ സുബ്രഹ്മണ്യൻ പൊന്നാനിയിലും ഡോ. ടി.എൻ. സരസു ആലത്തൂരിലും സംഗീത വിശ്വനാഥൻ ഇടുക്കിയിലുമാണ് ജനവിധി തേടിയത്. എന്നാൽ, ഒരു വനിതയെ പോലും കേരളത്തിൽ നിന്നും ലോക്സഭയിൽ എത്തിക്കുവാൻ മൂന്ന് മുന്നണികൾക്കുമായില്ല.
0 Comments