Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം - എറണാകുളം പാതയിലെ യാത്രാക്ലേശം; യാത്രക്കാർ പ്രതിഷേധിച്ചു.

കോട്ടയം - എറണാകുളം പാതയിലെ യാത്രാക്ലേശം; യാത്രക്കാർ പ്രതിഷേധിച്ചു.

കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകാൻ പാലരുവി എക്സ്പ്രസ് ട്രെയിൻ മുളന്തുരത്തി റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിടുന്ന നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം. എറണാകുളം ടൗണ്‍ റെയില്‍വെ സ്റ്റേഷനിലാണ് യാത്രക്കാർ പ്രതിഷേധവുമായി എത്തിയത്. സംഭവത്തില്‍ സ്റ്റേഷൻ മാസ്റ്റർക്ക് യാത്രക്കാർ നിവേദനം നല്‍കി.
       രാവിലെ 8.25ന് എറണകുളം ടൗൺ സ്റ്റേഷനിലെത്തുന്ന വന്ദേഭാരത് എക്സ്പ്രസിന് കടന്നുപോകാനായാണ് പാലരുവി എക്സ്പ്രസ് മുളന്തുരുത്തിയില്‍ സ്ഥിരമായി പിടിച്ചിടുന്നത്. 7.52ന് മുളന്തുരുത്തിയില്‍ നിന്ന് പുറപ്പെടേണ്ട പാലരുവി പലപ്പോഴും അര മണിക്കൂറോളം വന്ദേഭാരത് കടന്നുപോകാനായി പിടിച്ചിടാറുണ്ട്. അതേസമയം, മുളന്തുരുത്തിയ്ക്ക് പകരം തൃപ്പൂണിത്തുറയിൽ പലരുവി പിടിച്ചിട്ടാൽ, എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ട അത്യാവശ്യ യാത്രക്കാർക്ക് മെട്രോ ട്രെയിനെ ആശ്രയിച്ചാണെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്താം. 7.52ന് മുളന്തുരുത്തിയിൽ എത്തുന്ന പാലരുവിയ്ക്ക് പത്ത് മിനിറ്റ് യാത്ര മാത്രമാണ് തൃപ്പൂണിത്തുറയിലേയ്ക്കുള്ളത്. അതായത് 8.02ന് പാലരുവി തൃപ്പൂണിത്തുറയിൽ എത്തും. അതിന് ശേഷം 8.15ന് മാത്രമാണ് വന്ദേഭാരത് തൃപ്പൂണിത്തുറയിലൂടെ കടന്നു പോകുന്നത്. ഇത്തരത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്ടാക്കുന്നത് സഹിക്കാനാവാതെയാണ് യാത്രക്കാർ പ്രതിഷേധവുമായി എത്തിയത്.
         കോളേജ് വിദ്യാർത്ഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് പാലരുവി എക്സ്പ്രസ്. കഴിഞ്ഞ കുറെ മാസങ്ങളായി വിഷയത്തില്‍ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയാണ് എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാർ പ്രതിഷേധിച്ചത്.
         പാലരുവി എക്സ്പ്രപ്രസിനും വേണാട് എക്സ്പ്രസിനുമിടയില്‍ ഒന്നര മണിക്കൂർ ഇടവേളയുണ്ടെന്നും ഈ സമയം ഉപയോഗപ്പെടുത്തി ഒരു മെമുവോ പാസഞ്ചറോ അനുവദിക്കുകയാണെങ്കില്‍ യാത്രാ ക്ലേശത്തിന് പരിഹാരമാകുമെന്നും യാത്രക്കാർ പറയുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതോടെ പാലരുവിയിലെ യാത്ര പലപ്പോഴും ദുഷ്ക്കരമാണെന്നും ട്രെയിനില്‍ കൂടുതല്‍ കോച്ചുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും പാലരുവി എക്സ്പ്രസിലെ യാത്രാ ക്ലേശം പരിഹരിക്കാൻ റെയില്‍വേ താല്പര്യം കാണിക്കാത്തത് ഖേദകരമാണെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് ആരോപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement