Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എഡിബി വായ്പ സ്വീകരിച്ച് വാട്ടർ അതോറിറ്റി സ്വകാര്യവൽക്കരിക്കരുത്: പി. ബിജു.

എഡിബി വായ്പ സ്വീകരിച്ച് വാട്ടർ അതോറിറ്റി സ്വകാര്യവൽക്കരിക്കരുത്: പി. ബിജു.

തൊടുപുഴ: എഡിബി വായ്പ സ്വീകരിച്ച് വാട്ടർ അതോറിട്ടിയെ സ്വകാര്യവൽക്കരിക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻറ്റിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി പി. ബിജുആവശ്യപ്പെട്ടു. "സേവ് വാട്ടർ അതോറിട്ടി" എന്ന മുദ്രാവാക്യം ഉയർത്തി കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സമരശൃംഖലയുടെ ഇടുക്കി ജില്ലാ പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
         എഡിബി വായ്പ സ്വീകരിച്ച് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരസഭാ പരിധിയിലെ കുടിവെള്ള വിതരണച്ചുമതല സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്ന പദ്ധതി അവസാനിപ്പിക്കുക, ജൽജീവൻ പദ്ധതിക്കായി ഗവൺമെൻ്റ് വിഹിതം കണ്ടെത്താൻ 12,000 കോടി വായ്പ എടുത്ത് വാട്ടർ അതോറിറ്റിയെ കടക്കെണിയിലാക്കുന്ന നയം തിരുത്തുക, നോൺ പ്ലാൻ ഗ്രാൻ്റ് ഇനത്തിൽ വാട്ടർ അതോറിട്ടിക്ക് ഗവൺമെൻ്റ് അനുവദിക്കാനുള്ള 897 കോടി രൂപ കുടിശ്ശിക അനുവദിക്കുക 
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ്, ഐഎൻറ്റിയുസി തൊടുപുഴ ഡിവിഷൻ ഓഫീസിന് മുൻപിൽ സേവ് വാട്ടർ അതോറിറ്റി പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചത്.
      എഡിബി വായ്പ സ്വീകരിച്ചുകൊണ്ട് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കോർപ്പറേഷനുകളിലെ ജലവിതരണച്ചുമതല 10 വർഷത്തേക്ക് സൂയസ് എന്ന സ്വകാര്യ കമ്പനിയ്ക്ക് കൈമാറുന്നതു വഴി തത്വത്തിൽ സ്വകാര്യവൽക്കരണത്തിലേക്ക് വാട്ടർ അതോറിട്ടി കടക്കുകയാണ്. വാട്ടർ അതോറിട്ടിയെ തകർത്ത് ശുദ്ധജല വിതരണ ശൃംഖല സ്വകാര്യവൽക്കരിക്കുന്ന ഈ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കരുതെന്ന് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. കൂടാതെ നടത്തിപ്പിലെ അപാകത മൂലം പ്രതിസന്ധിയിലായ ജൽജീവൻ പദ്ധതി വലിയ പരാജയമായി മാറിയിരിക്കുകയാണ്. 54 ലക്ഷം കണക്ഷൻ നൽകാൻ ലക്ഷ്യമിട്ടതിൽ 24 ലക്ഷം കണക്ഷൻ നൽകിയെങ്കിലും വെള്ളം ലഭിക്കാത്തതിനാൽ, 5 ലക്ഷത്തോളം കണക്ഷനുകൾ വിഛേദിച്ചിരിക്കുകയാണ്. വീണ്ടും 12,000 കോടി പദ്ധതിക്കായി വായ്പ എടുക്കുന്നതും ആ വായ്പയുടെ തിരിച്ചടവ് വാട്ടർ ചാർജ് വരുമാനത്തിൽ നിന്നും തിരിച്ചടയ്ക്കണമെന്നുമുള്ള വ്യവസ്ഥ, സാമ്പത്തിക പ്രതിസന്ധിയിലായ വാട്ടർ അതോറിട്ടിയുടെ തകർച്ചയ്ക്ക് വഴിയൊരുക്കും. 
        വാട്ടർ അതോറിറ്റിയെ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ തലത്തിലുള്ള ഗൂഢ നീക്കത്തിൽ പ്രതിക്ഷേധിച്ച്, ഡിസംബർ പത്തിന് ജീവനക്കാർ സെക്രട്ടറിയേറ്റിലേയ്ക്ക് പ്രതിക്ഷേധമാർച്ചോടെ ആണ് സമരശൃംഖല സമാപിക്കുന്നത്.
        ജില്ലാ പ്രസിഡന്റ് ടി.എം. ആസാദിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ട്രഷറർ ബി. രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. സമര പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംഘടനാ നേതാക്കളായ ഷൈജു റ്റി.എസ്., ജോർജ്ജ് എ.വി., കുര്യാക്കോസ് ജോസഫ്, എ.വി. സാബു, ശൈലേശൻ  മുഹമ്മദ് നൈസാം, ഏ.എസ്. രാജു, സി.പി. ബിനു തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement