Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാടിൻ്റെ മെത്രാഭിഷേകം ഇന്ന്.

നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാടിൻ്റെ മെത്രാഭിഷേകം ഇന്ന്.


ചങ്ങനാശേരി: കർദ്ദിനാൾ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ചങ്ങനാശ്ശേരി അതിരൂപതാ വൈദികൻ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാടിന്‍റെ മെത്രാഭിഷേക തിരുകർമങ്ങൾ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിക്കുള്ളിൽ നടക്കും. ആദ്യം മെത്രാൻമാരും വൈദികരും അണിനിരക്കുന്ന പ്രദക്ഷിണം കൊച്ചുപള്ളിയിൽ നിന്നാരംഭിച്ച് മെത്രാപ്പോലി ത്തൻപള്ളിയിൽ എത്തിച്ചേരും. 
          ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ ആർച്ചുബിഷപ് മാർ തോമസ് തറയിൽ ഏവരെയും സ്വാഗതം ചെയ്യും. തുടർന്ന് മെത്രാഭിഷേകത്തിന്‍റെ തിരുകർമങ്ങൾ ആരംഭിക്കും. സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ കാർമ്മികനായിരിക്കും. ആർച്ചുബിഷപ് മാർ തോമസ് തറയിൽ, വത്തിക്കാൻ സെക്രട്ടറിയേറ്റ് ഓഫ് സ്‌റ്റേറ്റ് പ്രതിനിധി ആർച്ചുബിഷപ് മോസ്റ്റ് റവ. ഡോ. എഡ്‌ഗർ പഞ്ഞപാർറ എന്നിവർ സഹകാർമ്മികരായിരിക്കും. ആർച്ചുബിഷപ് മാർ ജോർജ് കൂവക്കാടിന്‍റെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വി. കുർബാനമധ്യേ സീറോമലങ്കര കത്തോലിക്കാ മേജർ ആർച്ചുബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് വചനസന്ദേശം നൽകും. വിശുദ്ധ കുർബാനയ്ക്കുശേഷം പള്ളിയിൽ ആശംസാപ്രസംഗങ്ങൾ നടത്തപ്പെടും.
      സീറോ മലബാർ സഭയുടെ മുൻ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ചുബിഷപ് മോസ്റ്റ് റവ. ഡോ. എഡ്‌ഗർ പഞ്ഞപാർറ, ചങ്ങനാശേരി അതിരൂപതാ മൂൻ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, ചെത്തിപ്പുഴ തിരുഹ്യദയപള്ളി വികാരിയും ആശ്രമം പ്രയോരും മാർ ജോർജ് കൂവക്കാടിന്‍റെ മാതൃസഹോദര സുമായ റവ. ഫാ. തോമസ് കല്ലുകളം സിഎംഐ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും. മാർ ജോർജ് കൂവക്കാട് എല്ലാവർക്കും നന്ദിയർപ്പിക്കും.
          ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള കർദിനാളന്മാർ, മെത്രാൻമാർ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കേന്ദ്ര, സംസ്ഥാന ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും വൈദികർ, സന്യസ്‌തർ, അത്മായർ എന്നിവരടങ്ങുന്ന 4000ത്തിലധികം പ്രതിനിധികളും പങ്കെടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement