Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊള്ളയായ വാക്കുകളും ആവർത്തനവുമാണ് ബജറ്റില്‍ ഉണ്ടായിരുന്നത്: വി.ഡി. സതീശൻ.

പൊള്ളയായ വാക്കുകളും ആവർത്തനവുമാണ് ബജറ്റില്‍ ഉണ്ടായിരുന്നത്: വി.ഡി. സതീശൻ.


തിരു.: പൊള്ളയായ വാക്കുകളും ആവർത്തനവുമാണ് ബജറ്റില്‍ ഉണ്ടായിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ 24 വർഷത്തിനിടെ ഇതുപോലൊരു ബജറ്റ് കണ്ടില്ലെന്നും വി.ഡി. സതീശൻ. ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷം. ബജറ്റ് കേരള ജനതയെ പരിഹസിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് സതീശൻ കുറ്റപ്പെടുത്തി.
        സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ഒരു ഗഡു നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍, പി.എഫില്‍ ലയിപ്പിക്കും. ഇതോടെ, ജീവനക്കാരുടെ കൈയില്‍ പണം ലഭിക്കില്ല. ലീവ് സറണ്ടർ 2027ല്‍ ലഭിക്കുമെന്നാണ് പറയുന്നത്. ജീവനക്കാർക്ക് കൊടുക്കാനുള്ളത് 65,000 കോടിയാണ്. 170 രൂപ ഉണ്ടായിരുന്ന റബറിന്‍റെ തറവില 10 രൂപ കൂട്ടി 180 രൂപയാക്കി. റബറിന്‍റെ നിലവിലെ വിപണി വില 210 രൂപയാണ്. വിപണിയെക്കുറിച്ചോ കർഷകനെക്കുറിച്ചോ ഒന്നും അറിയില്ല. സർക്കാർ പ്രഖ്യാപിച്ച തറവിലയേക്കാള്‍ 28 രൂപ കൂടുതൽ വിപണിയിലുണ്ട്.
      ഭൂനികുതി ഉയർത്തിയത് ഭീകര കൊള്ളയാണ്. സാധാരണക്കാരായ, പാവപ്പെട്ട ആളുകളെ പിഴിയുന്നതിന് വേണ്ടിയാണിത്. നികുതി പിരിവില്‍ സർക്കാർ ദയനീയ പരാജയമാണ്. സാമ്പത്തിക വളർച്ചയില്‍ 2020 മുതലുള്ള ആവറേജ് ആണ് ധനമന്ത്രി പറയുന്നത്. കോവിഡ് കാലത്തിന് ശേഷമുള്ള സാധാരണ നിലയും നിലവിലെ സ്ഥിതിയും താരതമ്യം ചെയ്താണ് വളർച്ച ചൂണ്ടിക്കാട്ടുന്നത്.
        ജലജീവൻ മിഷന് സംസ്ഥാന വിഹിതമായി കൊടുക്കേണ്ടത് 4500 കോടിയാണ്. സംസ്ഥാന വിഹിതം കൊടുക്കാത്തതുകൊണ്ട് കേന്ദ്ര വിഹിതം കേരളത്തിന് കിട്ടിയില്ല. ജലജീവൻ മിഷൻ വർക്ക് എടുത്തവർ ആത്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement