എസി കോച്ചുകളിലെ പുതപ്പും വിരികളും ഇനി മുതൽ ഓരോ ഉപയോഗത്തിന് ശേഷവും കഴുകും.
ഫിറോസ്പൂര്‍: ട്രെയ്നിലെ എസി കോച്ചുകളിലെ പുതപ്പും വിരികളും ഇനി ഓരോ ഉപയോഗത്തിന് ശേഷം കഴുകുമെന്ന് റെയില്‍വേ. പണ്ട് മൂന്നു മാസത്തില്‍ ഒരിക്കല്‍ കഴുകിയിരുന്ന പുതപ്പുകള്‍ 2010 മുതല്‍ രണ്ടു മാസത്തില്‍ ഒരിക്കല്‍ കഴുകാന്‍ തുടങ്ങി. 2016ല്‍ ഇത് മാസത്തില്‍ രണ്ടു തവണയാക്കി. ഇനി മുതല്‍ ഓരോ ഉപയോഗത്തിന് ശേഷവും കഴുകുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.
എസി കോച്ചിലെ യാത്രക്കാര്‍ക്ക് രണ്ട് ഷീറ്റുകളാണ് നിലവില്‍ റെയില്‍വേ നല്‍കുന്നത്. ഒന്നു സീറ്റില്‍ വിരിക്കാനും മറ്റൊന്ന് പുതക്കാനുമാണ്. എസി കോച്ചിലെ ഊഷ്മാവ് 24 ഡിഗ്രി സെല്‍ഷ്യസില്‍ നിര്‍ത്തുന്നതിനാല്‍ അധിക പുതപ്പിന്റെ ആവശ്യം സാധാരണയായി ഉണ്ടാവാറില്ലന്നാണ് റെയില്‍വേ വിലയിരുത്തുന്നത്.
ഉയര്‍ന്ന ഗുണനിലവാരമുള്ള പുതപ്പുകളും വിരികളും നിലവില്‍ റാഞ്ചി രാജധാനി എക്‌സ്പ്രസില്‍ നല്‍കുന്നുണ്ട്. മറ്റു ചില ട്രെയിനുകളിലെ പുതപ്പുകള്‍ അടുത്തിടെ അള്‍ട്രാ വയലറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്തു. ട്രെയ്ന്‍ പോയി തിരിച്ചെത്തുന്ന ഓരോ സമയത്തും ഇത് ചെയ്യാന്‍ തുടങ്ങി. കൂടാതെ പുതപ്പിന്റെയും വിരിയുടെയും ഒരു ഭാഗം പരിശോധനക്കായി ലാബിലേക്ക് അയക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍, അഴുക്ക് പരാതികള്‍ വളരെ കുറഞ്ഞെന്നാണ് റെയില്‍വേ വിലയിരുത്തുന്നത്. ഇത് കൂടുതല്‍ ട്രെയ്‌നുകളിലേക്ക് വ്യാപിപ്പിക്കും.
0 Comments