Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശക്തമായമായ മഴയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണും മതിലിടിഞ്ഞും അപകടം; ഒഴിവായത് വന്‍ദുരന്തം.

ശക്തമായമായ മഴയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണും മതിലിടിഞ്ഞും അപകടം; ഒഴിവായത് വന്‍ദുരന്തം.

 പ്രതീകാത്മക ചിത്രം


കോട്ടയം: മറ്റക്കരയിൽ ശക്തമായ മഴയില്‍ വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞ് വീണ്ടും മറ്റൊരു വീടിൻ്റെ മതിൽ ഇടിഞ്ഞു വീണും അപകടം. കുന്നിടിഞ്ഞ് വീടിൻ്റെ ജനാലകള്‍ തകര്‍ത്ത് ബെഡ്‌റൂമിലേയ്ക്ക് വീണ്ടെങ്കിലും ബെഡ് റൂമിൽ ആരും ഇല്ലാതിരുന്നതിനാൽ വന്‍ അപകടം ഒഴിവായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മറ്റക്കര നെല്ലിക്കുന്ന് ആലയ്ക്കാമുറിയില്‍ തോമസ് ആന്റണിയുടെ വീടിന്റെ പുറകിലേയ്ക്കാണ് മണ്ണിടിഞ്ഞു വീണത്. വീടിന്റെ പിൻവശത്തെ ജനാലകള്‍ തകര്‍ത്ത് ബെ‌റൂമിലേയ്ക്ക് മണ്ണും കല്ലും ചില്ലുഗ്ലാസുകളും ചിതറിത്തെറിക്കുകയായിരുന്നു. ബെഡ്‌റൂമില്‍ ആരും ഇല്ലാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. വീടിന് പുറകിലുള്ള കുന്നിൻ്റെ കുറെ ഭാഗം ഇനിയും ഇടിയാറായ നിലയില്‍ അപകട ഭീഷണിയിലാണ്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. 
        മറ്റക്കരയിൽ തന്നെ നെല്ലിക്കുന്ന് ഐക്കരക്കുഴിയില്‍ ശിവന്റെ വീടിന്റെ സംരക്ഷണ മതിലാണ് വീടിന് അപകടകരമായ രീതിയില്‍ ഇടിഞ്ഞു തിരക്കേറിയ കുമ്മണ്ണൂര്‍ ചുവന്നപ്ലാവ് റോഡിലേയ്ക്ക് വീണത്. യാത്രക്കാരും മറ്റ് വാഹനങ്ങളും ഇല്ലാതിരുന്നതിനാല്‍ ഇവിടെയും വന്‍അപകടം ഒഴിവാകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മതില്‍ ഇടിഞ്ഞ് വന്‍ നഷ്ടം ഉണ്ടായിരുന്നു. തുടര്‍ന്ന് സ്‌ളാബിട്ട് വാര്‍ത്ത് രണ്ടാമത് കെട്ടിയ മതിലാണ് വീണ്ടും ഇടിഞ്ഞു വീണത്. കുന്നിന്‍മുകളില്‍ നിന്നും വരുന്ന ശക്തമായ വെള്ളമൊഴുക്ക് മൂലം ഈ വീടിന്റെ ചുറ്റുമുള്ള കയ്യാലകള്‍ പലപ്രാവശ്യം ഇടിഞ്ഞിട്ടുണ്ട്. പതിനായിരങ്ങളുടെ നാശമുണ്ടായതായി കണക്കാക്കുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement