Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍, ഗള്‍ഫ് മേഖലയിലൂടെയുള്ള എണ്ണക്കപ്പലുകള്‍ക്ക് യുഎസ് നാവികസേന നേരിട്ട് സംരക്ഷണം നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
       ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഏതൊരു കപ്പലിനെയും ആക്രമിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ എണ്ണക്കപ്പലുകളുടെ സുരക്ഷയ്ക്കായി എട്ട് ഡിസ്‌ട്രോയറുകളും മൂന്ന് യുദ്ധക്കപ്പലുകളും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. കപ്പലുകള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ കുറഞ്ഞ നിരക്കില്‍ 'പൊളിറ്റിക്കല്‍ റിസ്‌ക് ഇന്‍ഷുറന്‍സ്' നല്‍കാന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടു. ട്രംപിന്റെ ഇടപെടലിനെത്തുടര്‍ന്ന് ബാരലിന് 85 ഡോളര്‍ വരെ ഉയര്‍ന്ന ബ്രെന്റ് ക്രൂഡ് വില 81.40 ഡോളറിലേക്ക് താഴ്ന്നുവെങ്കിലും വരും ദിവസങ്ങളില്‍ വില 100 ഡോളര്‍ കടന്നേക്കുമെന്ന് ആശങ്കയുണ്ട്.
       ഹോര്‍മുസ് കടലിടുക്കിലെ തടസ്സം ഏറ്റവുമധികം ബാധിക്കുന്നത് ഏഷ്യന്‍ സമ്പദ് വ്യവസ്ഥകളെയാണെന്ന് 'സീറോ കാര്‍ബണ്‍ അനലിറ്റിക്‌സ്' വ്യക്തമാക്കുന്നു. വിതരണം ദീര്‍ഘകാലത്തേക്ക് തടസ്സപ്പെട്ടാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ധനവില വര്‍ദ്ധനവിനും ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനും ഇത് കാരണമാകും. ഇറാന്റെ ഭീഷണിയെത്തുടര്‍ന്ന് മസ്‌ക്, എം.എസ്.സി. തുടങ്ങിയ പ്രമുഖ ഷിപ്പിംഗ് കമ്പനികള്‍ തങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയോ കപ്പലുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement