Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാളെ.

ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാളെ.
മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാളെ നടക്കും. ഭഗവതിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടങ്ങളും വിശ്വോത്തര കെട്ടുകാഴ്ചകളും നാളെ ഭഗവതിക്ക് മുന്നില്‍ സമര്‍പ്പിക്കും.16 കുടുംബങ്ങളില്‍ നിന്നെത്തുന്ന കുത്തിയോട്ട വഴിപാടുകാര്‍ രാവിലെ ഏഴ് മുതല്‍ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചേരും. താലപ്പൊലി, വാദ്യമേളങ്ങള്‍, കരകം തുടങ്ങിയവ ഘോഷയാത്രകള്‍ക്ക് മിഴിവേകും. ദേവിയുടെ തിരുനടയില്‍ കുത്തിയോട്ട ബാലന്മാര്‍ നാലുപാദം ചുവടു വയ്‌ക്കും. തുടര്‍ന്ന്, വഴിപാടുകാരുടെ സാന്നിധ്യത്തില്‍ കുത്തിയോട്ട സമര്‍പ്പണം നടക്കും. കുത്തിയോട്ട വരവുകള്‍ 12 മണിയോടെ സമാപിക്കും.
        ഉച്ചയ്‌ക്ക് ശേഷമാണ് 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളുടെ വരവ്. ഈരേഴ തെക്ക് (കുതിര), ഈരേഴ വടക്ക് (കുതിര), കൈത തെക്ക് (കുതിര), കൈത വടക്ക് (കുതിര), കണ്ണമംഗലം തെക്ക് (തേര്), കണ്ണമംഗലം വടക്ക് (തേര്), പേള (കുതിര), കടവൂര്‍ (തേര്), ആഞ്ഞിലിപ്ര (തേര്), മറ്റം വടക്ക് (ഭീമസേനന്‍), മറ്റം തെക്ക് (പാഞ്ചാലിസമേതനായ ഹനുമാന്‍), മേനാമ്പള്ളി (തേര്), നടയ്‌ക്കാവ് (കുതിര) കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളാണ് ക്ഷേത്രത്തിലേക്കെത്തുന്നത്. കെട്ടുകാഴ്ചകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഉച്ചക്ക് 2.30ന് കുതിരച്ചുവടികളില്‍ നിന്ന് ആരംഭിക്കുന്ന കെട്ടുകാഴ്ചകള്‍ നാലരയോടെ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. കരകളുടെ ക്രമമനുസരിച്ചാണ് കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തില്‍ ഇറങ്ങുന്നത്. 
       പുലര്‍ച്ചെ മൂന്നിന് ഭഗവതി ജീവതയില്‍ എഴുന്നെള്ളി തെക്കേമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച്‌ കരക്കാര്‍ സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ക്ക് മുമ്പിലെത്തും. ക്രമപ്രകാരം കെട്ടുകാഴ്ചകള്‍ക്ക് മുന്നിലെത്തി കരക്കാരെയും ഭക്തലക്ഷങ്ങളെയും അനുഗ്രഹിച്ച്‌ ദേവി ക്ഷേത്രത്തിലേക്ക് മടങ്ങും.

Post a Comment

0 Comments

Ad Code

Responsive Advertisement